നോട്ട് നിരോധനമോ വിലക്കയറ്റമോ ആകട്ടെ, ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് ആദിവാസികളും ദളിതരും പാർശ്വവത്കരിക്കപ്പെട്ടവരുമാണ്. ആദിവാസികളും ദളിതരും പിന്നാക്കക്കാരും ന്യൂനപക്ഷങ്ങളും യോജിച്ച് 2024ൽ കേന്ദ്രത്തിൽ ഒരു നല്ല സർക്കാരിനെ തിരഞ്ഞെടുക്കേണ്ട സമയമാണിത്"- സോറൻ പറഞ്ഞു.
പല പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വസിക്കുന്ന മനുഷ്യരാണ് പാറ്റ്‌നയില്‍ ഒത്തുകൂടിയതെന്നും എല്ലാവരും ഒരുപോലെ സംസാരിച്ചത് ഏതാനും വര്‍ഷങ്ങളായി ഇന്ത്യയില്‍ സംഭവിക്കുന്ന ചൂഷണം എങ്ങനെ ഇല്ലാതാക്കാം എന്നതിനെക്കുറിച്ചാണെന്നും ഹേമന്ത് സോറന്‍ പറഞ്ഞു.
ബിജെപിക്ക് വേണ്ടിയാണ് ഇ ഡി പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപം ശക്തമാകുന്നതിനിടയിലാണ് ഹേമന്ദ് സോറന് നോട്ടീസ് അയച്ചിരിക്കുന്നത്. പ്രതിപക്ഷ സര്‍ക്കാര്‍ ഭരിക്കുന്നയിടങ്ങളിലെ ഭൂരിഭാഗം നേതാക്കള്‍ക്കും ഇ ഡി നോട്ടീസ് അയച്ച് വേട്ടയാടുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലടക്കം ഉയര്‍ന്നുവരുന്ന പ്രധാനവിമര്‍ശനം.
സംസ്ഥാനത്തെ പ്രതിപക്ഷം രാഷ്ട്രീയമായി മത്സരിക്കാതെ ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുകയാണ്. നമ്മുടെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ അവർ ഇ ഡി, സിബിഐ ലോക്പാൽ, എന്നിവ ഉപയോഗിക്കുന്നു. എന്നാൽ ഞങ്ങൾ അതിൽ ആശങ്കപ്പെടുന്നില്ല. ഞങ്ങൾക്ക് ഭരിക്കുന്നത് ജനപിന്തുണയോടെയാണ്.